ഒന്നിലധികം ഐതിഹ്യങ്ങളുള്ള ആഘോഷമാണ്‌ ഓണം. പ്രധാന ഐതിഹ്യം മഹാബലിയുടെത്‌ തന്നെ. അസുരരാജാവും വിഷ്ണുഭക്‌തനുമായിരുന്ന പ്രഹ്ലാദന്റെ പുത്രനായിരുന്നു മഹാബലി. മഹാബലി എന്ന വാക്കിനർത്ഥം 'വലിയ ത്യാഗം' ചെയ്‌തവൻ എന്നാണ്‌. ദേവൻമാരെപ്പോലും അസൂയപ്പെടുത്തുന്നതായിരുന്നു മഹാബലിയുടെ(മാവേലിയുടെ) ഭരണകാലം. അക്കാലത്ത്‌ മനുഷ്യരെല്ലാവരും ഒരുപോലെയായിരുന്നു. കള്ളവും ചതിയും പൊളിവചനങ്ങളും ഇല്ലായിരുന്നു. എങ്ങും എല്ലാവർക്കും സമൃദ്ധിയായിരുന്നു. മഹാബലിയുടെ ഐശ്വര്യത്തിൽ അസൂയാലുക്കളായ ദേവൻമാർ മഹാവിഷ്ണുവിന്റെ സഹായം തേടി മഹാബലി 'വിശ്വജിത്ത്‌' എന്ന യാഗം ചെയ്യവേ വാമനനായി അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ്‌ ആവശ്യപ്പെട്ടു. ചതി മനസ്സിലാക്കിയ അസുരഗുരു ശുക്രാചാര്യരുടെ വിലക്കു വക വയ്ക്കാതെ മഹാബലി മൂന്നടി മണ്ണ്‌ അളന്നെടുക്കാൻ വാമനന്‌ അനുവാദം നൽകി. ആകാശംമുട്ടെ വളർന്ന വാമനൻ തന്റെ കാൽപ്പാദം അളവുകോലാക്കി. ആദ്യത്തെ രണ്ടടിക്കു തന്നെ സ്വർഗ്ഗവും ഭൂമിയും പാതാളവും അളന്നെടുത്തു. മൂന്നാമത്തെ അടിക്കായി സ്ഥലമില്ലാതെവന്നപ്പോൾ മഹാബലി തന്റെ ശിരസ്സ്‌ കാണിച്ചുകൊടുത്തു. മൂന്നാമത്തെ അടി അളക്കുന്നതിലൂടെ മഹാബലിയെ വാമനൻ പാതാളത്തിലേക്ക്‌ ചവിട്ടിതാഴ്ത്തി. ആണ്ടിലൊരിക്കൽ അതായത്‌ ചിങ്ങമാസത്തിലെ തിരുവോണനാളിൽ തന്റെ പ്രജകളെ സന്ദർശിക്കുന്നതിന്‌ അനുവാദവും വാമനൻ മഹാബലിക്കു നൽകി. അങ്ങനെ ഒരോ വർഷവും തിരുവോണ നാളിൽ മഹാബലി തന്റെ പ്രജകളെ അദൃശ്യനായി സന്ദർശിക്കാൻ വരുന്നു എന്നാണ് ജനങ്ങളുടെ ഇടയിൽ ഉള്ള വിശ്വാസം. എന്നാലട്ടൊരു ഭാഷ്യം ഉള്ളത് മഹാബലിയുടെ ദുരഭിമാനം തീർക്കാനായാന്‌ വാമനൻ അവതാരമെടുത്തത് എന്നാണ്‌. മഹാബലി പിന്നീട് വാമനൻ ആരാണെന്ന് മനസ്സിലാക്കുകയും തന്റെ പാപ പരിഹാരാർത്ഥം മൂന്നാമത്തെ അടി വക്കാനായി സ്വന്തം തല കാണിച്ചു കൊടുക്കുകയും ചെയ്തു. വിഷ്ണു മഹാബലിയെ മോക്ഷ പ്രാപ്തനാക്കുകയും ജനിമൃതിയുടെ കരങ്ങളിൽ നിന്ന് മോചിപ്പിക്കുകയും ചെയ്തു..

Search

Saturday, August 27, 2011

അത്തപ്പൂ ചിത്തിരപ്പൂ - [ ഓണം സിനിമ ഗാനം - Onam Film Lyrics 1 ]


ഗാനം : അത്തപ്പൂ ചിത്തിരപ്പൂ തൃത്താപ്പൂ.....
ചിത്രം : രാഗം താനം പല്ലവി
വര്‍ഷം : 1980
രചന : എ.പി. ഗോപാലന്‍
സംഗീതം : എം.കെ. അര്‍ജ്ജുനന്‍
പാടിയത് : ജെന്‍സി; കോറസ്



അത്തപ്പൂ ചിത്തിരപ്പൂ തൃത്താപ്പൂ ചൂടിവായോ
അന്നലിട്ട പൊന്നൂഞ്ഞാലിലാടിപ്പാടാം തോഴിമാരേ
ആടിപ്പാടാം തോഴിമാരേ
(അത്തപ്പൂ)

പന്തീരടിപ്പൂജകഴിഞ്ഞു പകലിന്‍ സിന്ദൂരപ്പൂവിരിഞ്ഞു
പൂവിട്ട കൂന്തലും കെട്ടിവെച്ചു പൂവിളം കന്നിയൊരുങ്ങിവന്നു
അംബുജാക്ഷന്റെ തിരുനടയില്‍ അത്താഴശ്ശീവേലി തുടങ്ങി
പൂവില്ലെടുത്തെന്റെ കാമദേവന്‍ പള്ളിയമ്പെയ്തു പുണര്‍ന്നു
(അത്തപ്പൂ)

തെക്കേമനയ്ക്കലെ തമ്പുരാട്ടി, തത്തക്കിളിക്കന്നിത്തമ്പുരാട്ടി
മുലക്കച്ചമുറുകിയ തമ്പുരാട്ടി, മുത്തുക്കുടക്കീഴെ വരുന്നുണ്ട്
പള്ളിപ്പല്ലക്കൊന്നു മൂളുന്നുണ്ട്, പൊന്നിട്ട തമ്പുരാന്‍ വരുന്നുണ്ട്
തിരുവേളിക്കൊട്ടൊണ്ട് ഘോഷമുണ്ട്, തങ്കപ്പവന്‍ കോര്‍ത്ത താലിയുണ്ട്
(അത്തപ്പൂ)

**********************************

No comments:

Post a Comment