ഒന്നിലധികം ഐതിഹ്യങ്ങളുള്ള ആഘോഷമാണ്‌ ഓണം. പ്രധാന ഐതിഹ്യം മഹാബലിയുടെത്‌ തന്നെ. അസുരരാജാവും വിഷ്ണുഭക്‌തനുമായിരുന്ന പ്രഹ്ലാദന്റെ പുത്രനായിരുന്നു മഹാബലി. മഹാബലി എന്ന വാക്കിനർത്ഥം 'വലിയ ത്യാഗം' ചെയ്‌തവൻ എന്നാണ്‌. ദേവൻമാരെപ്പോലും അസൂയപ്പെടുത്തുന്നതായിരുന്നു മഹാബലിയുടെ(മാവേലിയുടെ) ഭരണകാലം. അക്കാലത്ത്‌ മനുഷ്യരെല്ലാവരും ഒരുപോലെയായിരുന്നു. കള്ളവും ചതിയും പൊളിവചനങ്ങളും ഇല്ലായിരുന്നു. എങ്ങും എല്ലാവർക്കും സമൃദ്ധിയായിരുന്നു. മഹാബലിയുടെ ഐശ്വര്യത്തിൽ അസൂയാലുക്കളായ ദേവൻമാർ മഹാവിഷ്ണുവിന്റെ സഹായം തേടി മഹാബലി 'വിശ്വജിത്ത്‌' എന്ന യാഗം ചെയ്യവേ വാമനനായി അവതാരമെടുത്ത മഹാവിഷ്ണു ഭിക്ഷയായി മൂന്നടി മണ്ണ്‌ ആവശ്യപ്പെട്ടു. ചതി മനസ്സിലാക്കിയ അസുരഗുരു ശുക്രാചാര്യരുടെ വിലക്കു വക വയ്ക്കാതെ മഹാബലി മൂന്നടി മണ്ണ്‌ അളന്നെടുക്കാൻ വാമനന്‌ അനുവാദം നൽകി. ആകാശംമുട്ടെ വളർന്ന വാമനൻ തന്റെ കാൽപ്പാദം അളവുകോലാക്കി. ആദ്യത്തെ രണ്ടടിക്കു തന്നെ സ്വർഗ്ഗവും ഭൂമിയും പാതാളവും അളന്നെടുത്തു. മൂന്നാമത്തെ അടിക്കായി സ്ഥലമില്ലാതെവന്നപ്പോൾ മഹാബലി തന്റെ ശിരസ്സ്‌ കാണിച്ചുകൊടുത്തു. മൂന്നാമത്തെ അടി അളക്കുന്നതിലൂടെ മഹാബലിയെ വാമനൻ പാതാളത്തിലേക്ക്‌ ചവിട്ടിതാഴ്ത്തി. ആണ്ടിലൊരിക്കൽ അതായത്‌ ചിങ്ങമാസത്തിലെ തിരുവോണനാളിൽ തന്റെ പ്രജകളെ സന്ദർശിക്കുന്നതിന്‌ അനുവാദവും വാമനൻ മഹാബലിക്കു നൽകി. അങ്ങനെ ഒരോ വർഷവും തിരുവോണ നാളിൽ മഹാബലി തന്റെ പ്രജകളെ അദൃശ്യനായി സന്ദർശിക്കാൻ വരുന്നു എന്നാണ് ജനങ്ങളുടെ ഇടയിൽ ഉള്ള വിശ്വാസം. എന്നാലട്ടൊരു ഭാഷ്യം ഉള്ളത് മഹാബലിയുടെ ദുരഭിമാനം തീർക്കാനായാന്‌ വാമനൻ അവതാരമെടുത്തത് എന്നാണ്‌. മഹാബലി പിന്നീട് വാമനൻ ആരാണെന്ന് മനസ്സിലാക്കുകയും തന്റെ പാപ പരിഹാരാർത്ഥം മൂന്നാമത്തെ അടി വക്കാനായി സ്വന്തം തല കാണിച്ചു കൊടുക്കുകയും ചെയ്തു. വിഷ്ണു മഹാബലിയെ മോക്ഷ പ്രാപ്തനാക്കുകയും ജനിമൃതിയുടെ കരങ്ങളിൽ നിന്ന് മോചിപ്പിക്കുകയും ചെയ്തു..

Search

Wednesday, August 24, 2011

Onam - ഓണപ്പാട്ടുകള്‍

ഓണപ്പാട്ടുകള്‍


ഗാനം : മാവേലി നാട് വാണിടും ............................

 മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാർക്കുമൊട്ടില്ല താനും
ആധികൾ വ്യാധികളൊന്നുമില്ല
ബാലമരണങ്ങൾ കേൾപ്പാനില്ല.
പത്തായിരമാണ്ടിരിപ്പുമുണ്ട്
പത്തായമെല്ലാം നിറവതുണ്ട്
എല്ലാ കൃഷികളും ഒന്നുപോലെ
നെല്ലിന്നു നൂറുവിളവതുണ്ട്
ദുഷ്ടരെ കൺകൊണ്ടുകാണ്മാനില്ല
നല്ലവരല്ലാതെയില്ല പാരിൽ
ഭൂലോകമൊക്കേയുമൊന്നുപോലെ
ആലയമൊക്കെയുമൊന്നുപോലെ
നല്ല കനകം കൊണ്ടെല്ലാവരും
നല്ലാഭരണങ്ങളണിഞ്ഞുകൊണ്ട്
നാരിമാർ,ബാലന്മാർ മറ്റുള്ളോരും
നീതിയോടെങ്ങും വസിച്ചകാലം
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളി വചനം
വെള്ളിക്കോലാദികൾ നാഴികളും
എല്ലാം കണക്കിനു തുല്യമത്രേ.
കള്ളപ്പറയും ചെറു നാഴിയും,
കള്ളത്തരങ്ങൾ മറ്റൊന്നുമില്ല
നല്ലമഴ പെയ്യും വേണ്ടുംനേരം
നല്ലപോലെല്ലാ വിളവും ചേരും
മാവേലി നാടുവാണീടുംകാലം
മാനുഷരെല്ലാരുമൊന്നുപോലെ


***************************************
ആല്‍ബം : Ponnona THrangini ( പൊന്നോണ തരംഗിണി )
ഗാനം: മലയാളക്കരനീളെ ...................
സംഗീതം : രഘു കുമാ‍ർ, എൻ.പി.പ്രഭാകരൻ,കലവൂർ ബാ‍ലൻ
രചന : പി.കെ.ഗോപി, പി എസ്.നമ്പീശൻ,സ്.രമേശൻ നായർ

മലയാളക്കരനീളെ മഴവില്ലിൻ കുടമാറ്റം
കടലോരതിരയാകെ ഉയിർ തുള്ളും തുടിമേളം (2)
തുമ്പപ്പൂ ചോറു വിളമ്പും പൂക്കാലം
മുക്കുറ്റിച്ചാറു തുളുമ്പും പൂക്കാലം
മാനത്ത് നിറമേളം താഴത്ത് പൊന്നോണം (2)
എള്ളോളം പൊന്നുണ്ടേൽ കൊണ്ടത്തായോ
പറയോളം പൂവുണ്ടേൽ ഒരു പിടിതായോ
ഓണം വന്നേ ഓണം വന്നേ ഓണം വന്നേ 
ഓണക്കോടി നിവർന്നേ ഓണപ്പൂക്കൾ നിരന്നേ
ഓണപ്പാട്ട് വിടർന്നേ (ഓണം വന്നേ..)
(മലയാളക്കര...)

അങ്കക്കുറി മഞ്ഞൾ ചാർത്തി
വെൺകച്ച വരിഞ്ഞു മുറുക്കി (2)
പന്ത്രണ്ടിൽ പകിടയിരുത്തിയ കേമന്മാരുണ്ട് ഇവിടെ
തുളുനാടൻ വാളു മിനുക്കിയ വീരന്മാരുണ്ട് (2)
പിന്നെ മലയാള തിരുമുറ്റത്ത് ഓണപ്പാട്ടുണ്ട്
ഓണം വന്നേ ഓണം വന്നേ ഓണം വന്നേ 
ഓണക്കോടി നിവർന്നേ ഓണപ്പൂക്കൾ നിരന്നേ
ഓണപ്പാട്ട് വിടർന്നേ (ഓണം വന്നേ..)
(മലയാളക്കര...)


തന്തനന തന്തനന തന തന തന ഉം..ഉം..ഉം...
കർക്കിടക കാറുകൾ മാഞ്ഞു
പൊന്നോണ കതിരു പരന്നു (2)
തൃക്കാക്കര തൊട്ടു വരുന്നൊരു ചിങ്ങക്കാറ്റെത്തി
ഇവിടെ തഞ്ചത്തിൽ ഉറുമി ചുഴറ്റിയ തമ്പ്രാന്മാരെത്തി (2)
പിന്നെ തിരുവോണക്കളീമുറ്റത്ത് ഓണപ്പാട്ടെത്തി
മലയാളക്കരനീളെ മഴവില്ലിൻ കുടമാറ്റം
കടലോരതിരയാകെ ഉയിർ തുള്ളും തുടിമേളം (2)
തുമ്പപ്പൂ ചോറു വിളമ്പും പൂക്കാലം
മുക്കുറ്റിച്ചാറു തുളുമ്പും പൂക്കാലം
മാനത്ത് നിറമേളം താഴത്ത് പൊന്നോണം (2)
എള്ളോളം പൊന്നുണ്ടേൽ കൊണ്ടത്തായോ
പറയോളം പൂവുണ്ടേൽ ഒരു പിടിതായോ
ഓണം വന്നേ ഓണം വന്നേ ഓണം വന്നേ 
ഓണക്കോടി നിവർന്നേ ഓണപ്പൂക്കൾ നിരന്നേ
ഓണപ്പാട്ട് വിടർന്നേ (ഓണം വന്നേ..)
(മലയാളക്കര...)

അങ്കക്കുറി മഞ്ഞൾ ചാർത്തി
വെൺകച്ച വരിഞ്ഞു മുറുക്കി (2)
പന്ത്രണ്ടിൽ പകിടയിരുത്തിയ കേമന്മാരുണ്ട് ഇവിടെ
തുളുനാടൻ വാളു മിനുക്കിയ വീരന്മാരുണ്ട് (2)
പിന്നെ മലയാള തിരുമുറ്റത്ത് ഓണപ്പാട്ടുണ്ട്
ഓണം വന്നേ ഓണം വന്നേ ഓണം വന്നേ 
ഓണക്കോടി നിവർന്നേ ഓണപ്പൂക്കൾ നിരന്നേ
ഓണപ്പാട്ട് വിടർന്നേ (ഓണം വന്നേ..)
(മലയാളക്കര...)

No comments:

Post a Comment